കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം തപാലില്‍ ക്ഷണക്കത്ത് അയച്ച് എല്‍ദോ എബ്രഹാം; സത്കാരത്തിന് ദോശയും ചമ്മന്തിയും ചായയും, എല്ലാം ലളിതം

ജനുവരി 12നാണ് നേതാവ് വിവാഹിതനാവുന്നത്.

മൂവാറ്റുപുഴ: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം ക്ഷണക്കത്ത് തപാലില്‍ അയച്ച് കൊടുക്കുകയാണ് എംഎല്‍എ എല്‍ദോ എബ്രഹാം. ചടങ്ങുകള്‍ ലളിതമാക്കി വിവാഹം നടത്തുവാനാണ് നേതാവ് ആഗ്രഹിക്കുന്നത്. ആയതിനാല്‍ വിവാഹ സത്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രമാണ് ഒരുക്കിയിരിക്കുന്നത്.

ജനുവരി 12നാണ് നേതാവ് വിവാഹിതനാവുന്നത്. എറണാകുളം കല്ലൂര്‍ക്കാട് സ്വദേശി ഡോക്ടര്‍ ആഗി മേരി അഗസ്റ്റിനാണ് വധു. തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നല്‍കി എല്‍ദോയെ വിളിച്ച 4,800 പേര്‍ക്ക് തപാലിലൂടെ ക്ഷണമെത്തും. സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളില്‍ നിന്ന് വിലാസം കണ്ടെത്തിയാണ് അദ്ദേഹം ക്ഷണക്കത്ത് അയക്കുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കൈയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്.

അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വെച്ചത്. ക്ഷണക്കത്ത് നല്‍കാതെ വിളിച്ചവര്‍ക്കും ക്ഷണമുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാര്‍ഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടര്‍ന്ന് വൈകീട്ട് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനത്ത് വിരുന്ന് സല്‍ക്കാരം നടക്കും. മന്ത്രിമാരടക്കമുള്ളവര്‍ വിവാഹത്തിനെത്തും. വിവാഹത്തിന് 20,000 പേരെങ്കിലും എത്തുമെന്നാണ് എല്‍ദോയുടെ കണക്കുകൂട്ടല്‍.

Exit mobile version