കുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം; കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: കുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കുറ്റിപ്പുറം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുലൈമാനെയാണ് സസ്‌പെന്റ് ചെയ്തത്.

കുന്നംകുളം പെരുമ്പിലാവ് സ്വദേശിയായ വട്ടപ്പറമ്പില്‍ മുഹമ്മദ് ഹാഫീസിന് നേരെയാണ് യുവതി പരാതി നല്‍കിയത്. യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

പ്രതി വസ്ത്ര നിര്‍മ്മാണശാലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യുവതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ പോലീസ് അത് കാര്യമായി എടുത്തില്ല. കുറ്റിപ്പുറം സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതി പിന്നീടാണ് മലപ്പുറം എസ്പിക്ക് നേരിട്ട് പരാതി നല്‍കിയത്.

എസ്പിക്ക് പരാതി നല്‍കിയ ഉടന്‍ തന്നെ പ്രതി കോട്ടോല്‍ വട്ടപ്പറമ്പില്‍ മുഹമ്മദ് ഹാഫിസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശാസത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തില്‍ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കി.

Exit mobile version