അധ്യാപികയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപകനെ നാട്ടിലെത്തിച്ച് പിടികൂടാന്‍ പോലീസ് നീക്കം

മലപ്പുറം; കുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് നേരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി ഇടപെട്ടതോടെ കുറ്റിപ്പുറം സ്റ്റേഷനില്‍ ഐടി ആക്ട് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്ന്കളഞ്ഞിരുന്നു.

കുന്നംകുളം പെരുമ്പിലാവ് സ്വദേശിയായ വട്ടപ്പറമ്പില്‍ മുഹമ്മദ് ഹാഫീസിന് നേരെയാണ് യുവതി പരാതി നല്‍കിയത്. യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ ഹാഫീസിസ് വിദേശത്തേക്ക് കടന്നു കളഞ്ഞു. നിലവില്‍ അജ്മാനിലെ വസ്ത്ര നിര്‍മാണ യൂണിറ്റില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജറായാണ് ഹാഫീസിസ് ജോലി ചെയുന്നത്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി നടപടികള്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. സൈബര്‍ സെല്‍ വഴി തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്

കേസ് അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. പ്രതിയെ കണ്ടെത്താന്‍ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു.

Exit mobile version