നാമ ജപക്കാരെ പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ് പുതിയ വിധി; ശശികുമാര്‍ വര്‍മ്മ

പത്തനംതിട്ട: നാമം ജപിച്ച് തെരുവിലിറങ്ങിയവരെ പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ. യുവതീപ്രവേശനം പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് സുപ്രീംകോടതി വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ശശികുമാര്‍ വര്‍മ്മ.

മതപരമായ കാര്യങ്ങളില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ഇടപെടില്ലെന്ന് കരുതുന്നു. ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ ശരിയാണോയെന്ന് ജനം വിലയിരുത്തണമെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ടത്. വിഷയത്തില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതെസമയം ശബരിമലയില്‍ യുവതിപ്രവേശനമാകാം എന്ന പഴയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല.

Exit mobile version