കോന്നിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് അയ്യപ്പന്‍; യുവതി പ്രവേശനത്തില്‍ കള്ളപ്രചാരണം നടത്തുന്നവര്‍ക്ക് ഇത് മുന്നറിയിപ്പെന്നും കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ അജണ്ടയല്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: കോന്നി നിയമ സഭാ ഉപതെരഞ്ഞടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിനെ വിജയിപ്പിച്ചത് ശബരിമല അയ്യപ്പനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ കള്ളപ്രചാരണം നടത്തുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് അയ്യപ്പന്‍ തരുന്ന മുന്നറിയിപ്പാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ അജണ്ടയല്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ‘ഭക്തര്‍ക്ക് ഒപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികള്‍ക്ക് ഒപ്പമല്ലെന്നും കടകംപള്ളി പറഞ്ഞു.

തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും, ദേവസ്വം ബോര്‍ഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സര്‍ക്കാരാണ് പിണറായിയുടേത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version