ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം സാമാന്യ മര്യാദയ്ക്ക് നിരക്കാത്തത്, ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്; വിമര്‍ശിച്ച് ബാലചന്ദ്ര മേനോന്‍

ബഹ്റെനില്‍ സന്ദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ മാധ്യമ പ്രവര്‍ത്തകുമായുളള മുഖാമുഖത്തില്‍ സംസാരിക്കുകമ്പോഴായിരുന്നു വിമര്‍ശനം.

മനാമ: നടന്‍ ബിനീഷ് ബാസ്റ്റിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. കോളേജില്‍ വിളിച്ചു വരുത്തി അപമാനിക്കപ്പെട്ട താരത്തിന് വന്‍ പിന്തുണയാണ് സോഷ്യല്‍മീഡിയയിലും മറ്റും ലഭിക്കുന്നത്. ചാന്‍സിന് വേണ്ടി അലഞ്ഞ് നടന്ന ഒരു നാലാംകിട നടന്‍ തനിക്കൊപ്പം വേദി പങ്കിടുന്നതില്‍ താല്‍പ്പര്യമില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് വഴിവെച്ചത്.

ഇതോടെ ബിനീഷ് ബാസ്റ്റിന്‍ സ്‌റ്റേജിലെത്തി കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെയാണ് താരത്തിന് പതിന്‍മടങ്ങ് ജനപിന്തുണ വര്‍ധിച്ചത്. എന്നാല്‍ ഇപ്പോള്‍ താരത്തിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാലചന്ദ്ര മേനോന്‍. നടന്‍ ബിനീഷ് ബാസ്റ്റിയന്‍ പൊതുവേദിയില്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്ററിയാണെന്നാണ് താരം പറയുന്നത്. ഇതെല്ലാം ശദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നതെന്നുംബാലചന്ദ്ര മേനോന്‍ പറയുന്നു. ബഹ്റെനില്‍ സന്ദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ മാധ്യമ പ്രവര്‍ത്തകുമായുളള മുഖാമുഖത്തില്‍ സംസാരിക്കുകമ്പോഴായിരുന്നു വിമര്‍ശനം.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍;

നടന്‍ ബിനീഷ് ബാസ്റ്റിയന്‍ പൊതുവേദിയില്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്ററിയാണ്. അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല. ശ്രോതാക്കളുടെ മുമ്പില്‍ ഇത് പാടുണ്ടോയെന്ന് അദ്ദഹം ചോദിച്ചു. പരിപാടി കേള്‍ക്കാന്‍ വരുന്നവരോട് ബഹുമാനം വേണം. പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലയിത്. ആദ്യ കാലത്ത് മദ്രാസിലായിരിക്കുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്.

ജാതകത്തില്‍ പട്ടിണി കിടക്കാന്‍ യോഗമുണ്ടെങ്കില്‍ അതങ്ങനെ സംഭവിക്കും. പക്ഷെ, പട്ടിണി തന്നെ തളര്‍ത്തിയിട്ടില്ല. അതേ സമയം, താന്‍ പട്ടിണി കിടന്നുവെന്ന് പറഞ്ഞ് സഹതാപം നേടാന്‍ നോക്കുന്നത് ശരിയല്ല. താന്‍ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത്. ബിനീഷ് സെബാസ്റ്റ്യന്റെ ഇപ്പോഴത്തെ നാടകീയമായ സംഭവത്തിന്റെയും അദ്ദേഹം സംവിധായകനെ പുകഴ്ത്തി പറയുന്നതിന്റെയും രണ്ട് വീഡിയോകള്‍ കണ്ടു.

ഇതൊക്കെ കണ്ടിട്ട് ഈ വിവാദങ്ങള്‍ എന്തിനാണെന്ന് മനസിലാകുന്നില്ല. നമ്മള്‍ ഇരുട്ടത്ത് പൂച്ചയെ തിരയുകയാണ്. ചില പ്രശ്നങ്ങള്‍ വേണമെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു. ആരാണിതിന്റെ ബന്ധപ്പെട്ട കക്ഷി എന്ന് ഇപ്പോഴും ഉറപ്പില്ല. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേയാള്‍ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. തനിക്ക് പരിചയമില്ല. ഈ സംഗതികള്‍ക്ക് ഇത്രയും പ്രാധാന്യം കിട്ടിയത് ‘മേനോന്‍’ എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ട് മൂന്ന് തവണയാണ് താന്‍ മേനോനല്ല എന്ന് നടന്‍ ആവര്‍ത്തിക്കുന്നത്. എന്താണതിന്റെ പ്രാധാന്യം. ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്. വലിയ ആളുകളില്‍ നിന്ന് എത്ര പെട്ടെന്നാണ് പ്രതികരണമുണ്ടായത്.

വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴാണ് ഇത് കിട്ടിയത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് പറയാമെന്ന് മാത്രമെയുളളു. എല്ലാ പ്രായോഗിക കാര്യങ്ങള്‍ക്കും ജാതി യാഥാര്‍ത്ഥ്യമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പോലും ജാതി നോക്കിയാണ്. മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ല.

Exit mobile version