കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത്, ഇന്ന് ഒന്നാം സ്ഥാനവും; അട്ടിമറി വിജയത്തിലേയ്ക്ക് വികെ പ്രശാന്ത്

വികെ പ്രശാന്തിന്റെ ലീഡ് രണ്ടായിരം കടന്നു.

തിരുവനന്തപുരം: മൂന്ന് മുന്നണികളുടെയും പ്രതീക്ഷ വട്ടിയൂര്‍ക്കാവ് എന്ന മണ്ഡലമായിരുന്നു. യുഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലം കൂടിയായിരുന്നു വട്ടിയൂര്‍ക്കാവ്. ഇത്തവണ യുഡിഎഫ് കോട്ടകളും തകര്‍ത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് കാഴ്ച വെയ്ക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് നിന്ന എല്‍ഡിഎഫ് ആണ് ഇത്തവണ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

വികെ പ്രശാന്തിന്റെ ലീഡ് നാലായിരം കടന്നു. ഇപ്പോള്‍ 4700 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ വിജയ പ്രതീക്ഷയുണ്ടെന്ന വികെ പ്രശാന്തിനെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ശേഷമുള്ള ഫലസൂചനകളും. ഇത് സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് വികെ പ്രശാന്ത് പ്രതികരിച്ചു.

യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് കാണുന്നത്. വന്‍ തോതിലാണ് വോട്ട് ചോര്‍ച്ച നടന്നിരിക്കുന്നത്. ഇത് വലിയ നേട്ടം തന്നെയാണെന്നാണ് എല്‍ഡിഎഫ് നേതൃത്വവും അറിയിക്കുന്നത്. ലീഡ് നില രണ്ടായിരം കൂടി കടന്നതോടെ വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പ്രളയകാലത്തെ വികെ പ്രശാന്തിന്റെ ഇടപെടലും തിരുവനന്തപുരത്ത് നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ഇതെല്ലാമാണ് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന് വഴിതെളിച്ചത്.

Exit mobile version