ബുള്ളറ്റ് റാലിയുമായി യതീഷ് ചന്ദ്ര ഐപിഎസും ടീമും; റാലി കളറാക്കി ടൊവീനോയും

തൃശ്ശൂര്‍ സിറ്റി പോലീസും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

തൃശ്ശൂര്‍: പോലീസ് സ്മൃതി ദിനത്തില്‍ ബുള്ളറ്റ് റാലിയുമായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ടീമും. ബുള്ളറ്റ് റാലിയെ നയിച്ചത് നടന്‍ ടൊവീനോ തോമസ് ആയിരുന്നു. നഗരത്തെ ആവേശത്തിലാക്കിയ വീഡിയോ കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

തൃശ്ശൂര്‍ സിറ്റി പോലീസും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യൂണിഫോമിലാണ് 200ഓളം പോലീസുകാര്‍ ബുള്ളറ്റ് റാലിക്ക് പങ്കെടുത്തത്. കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കൊപ്പം കറുത്ത കോട്ടിട്ട് ടൊവീനോ സ്വന്തമായി ബുള്ളറ്റ് ഓടിച്ചാണ് റാലിയെ നയിച്ചത്. 40 കിലോമീറ്ററോളമാണ് ബുള്ളറ്റില്‍ നഗരം ചുറ്റിയത്. റാലി അവസാനിക്കും വരെ താരം പോലീസുകാര്‍ക്കൊപ്പമുണ്ടായിരുന്നു.

അയ്യന്തോള്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന ചെയ്താണ് മടങ്ങിയത്. മണ്ണുത്തി, ഒല്ലൂര്‍, അയ്യന്തോള്‍ കേന്ദ്രങ്ങളില്‍ റാലിയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പാലിയേക്കരയില്‍ നിന്ന് ഒല്ലൂര്‍ വഴിയാണ് മടങ്ങിയത്. അയ്യന്തോളില്‍ നിന്ന് തിരിച്ച് തേക്കിന്‍കാട് മൈതാനിയില്‍ തെക്കേഗോപുരനടയില്‍ റാലി അവസാനിപ്പിക്കുകയും ചെയ്തു. ചാറ്റല്‍മഴ ഉണ്ടായിരുന്നിട്ടും അതൊന്നും ഗൗനിക്കാതെ ഒരേപോലുള്ള പോലീസ് ഹെല്‍മെറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെല്ലാം റാലിയില്‍ പങ്കുചേര്‍ന്നത്.

ശുഭ്ര ബലൂണുകളും, സ്മൃതി വാചകങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പിടിച്ചുള്ള റാലി കാണാന്‍ റോഡരികില്‍ ആയിരക്കണക്കിന് ജനങ്ങളും തടിച്ചു കൂടിയിട്ടുണ്ട്. 1959ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലഡാക്കില്‍ വെച്ച് കാണാതായ പത്ത് പോലീസുകാരുടെ ഓര്‍മ്മയ്ക്കാണ് പോലീസ് ഭാരതമെങ്ങും പോലീസ് സ്മൃതി ദിനമായി ഒക്ടോബര്‍ 21 ആചരിച്ചത്. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മരണപ്പെട്ട സേനാംഗങ്ങള്‍ക്കുള്ള ആദരവ് സമര്‍പ്പണവും, സേനയുടെ ത്യാഗവും, സേവനവും സ്മരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

#പോലീസ്-ബുള്ളറ്റ്-റാലിയെ-ടൊവീനോ-നയിച്ചു
*************************************************
#യൂണി-ഫോമണിച്ച ഇരുനൂറ് പോലീസുകാര്‍ക്കൊപ്പം ബുള്ളറ്റോടിച്ച് ടൊവീനോ തൃശൂരില്‍ പോലീസ് സ്മൃതി ദിനത്തിലണിചേര്‍ന്നു. കമ്മീഷണര്‍ യതീഷ്ചന്ദ്രയ്‌ക്കൊപ്പം കറുത്ത കോട്ടിട്ട് ടൊവീനോ സ്വന്തമായി ബുള്‌ലറ്റോടിച്ചാണ് റാലി നയിച്ചത്.

നാല്‍പ്പത് കിലോമീറ്ററോളം നഗരം ചുറ്റിയ റാലിയില്‍ താരമായി ടൊവീനോ ഏതാണ്ട് അവസാനംവരെ ഒപ്പമുണ്ടായി. അയ്യന്തോള്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന ചെയ്താണ് മടങ്ങിയത്. മണ്ണുത്തി, ഒല്ലൂര്‍, അയ്യന്തോള്‍ കേന്ദ്രങ്ങളില്‍ റാലിയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പാലിയേക്കരയില്‍ നിന്ന് ഒല്ലൂര്‍ വഴിയാണ് മടക്കം, അയ്യന്തോളില്‍ നിന്ന് തിരിച്ച് തേക്കിന്‍കാട് മൈതാനിയില്‍ തെക്കേഗോപുരനടയില്‍ റാലി സമാപിച്ചു.

ചാറ്റല്‍മഴയെ കൂസാതെ ഒരേപോലുള്ള പോലീസ് ഹെല്‍മെറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെല്ലാം റാലിയില്‍ അണിചേര്‍ന്നത്. ശുഭ്ര ബലൂണുകളും, സ്മൃതി വാചകങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പിടിച്ചുള്‌ല റാലി വീക്ഷിയ്ക്കാന്‍ റോഡരികില്‍ അനേകായിരങ്ങള്‍ കാത്തുനിന്നിരുന്നു. 1959ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലഡാക്കില്‍ വെച്ച് കാണാതായ പത്ത് പോലീസുകാരുടെ ഓര്‍മ്മയ്ക്കാണ് പോലീസ് ഭാരതമെങ്ങും പോലീസ് സ്മൃതി ദിനമായി ഒക്ടോബര്‍ 21 ആചരിക്കുന്നത്.

കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മരണപ്പെട്ട സേനാംഗങ്ങള്‍ക്കുള്ള ആദരവ് സമര്‍പ്പണവും, സേനയുടെ ത്യാഗവും, സേവനവും സ്മരിക്കുകയാണ് ലക്ഷ്യം. സ്മൃതി ദിനാചരണ ഭാഗമായാണ് സിറ്റിപോലീസ് ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്. ജില്ലാസായുധസേന മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പോലീസ് പരേഡും, ആദരാഞ്ജലി സമര്‍പ്പണവും ഒക്‌ടോബര്‍ 21 ന്ടക്കും. ഈ വര്‍ഷം ഡ്യൂട്ടിയ്ക്കിടയില്‍ മരണപ്പെട്ട 292 സേനാംഗങ്ങളുടെ പേരുവിവരം വായിച്ചാണ് ആദരാഞ്ജലി അര്‍പ്പിക്കലും, അനുസ്മരണവും നടക്കുക.

Exit mobile version