കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു

കാസര്‍ഗോഡ്; കാസര്‍ഗോഡ് ടൗണിന് പരിസരത്ത് വെച്ച് ഓട്ടോഡ്രൈവര്‍ക്കാണ് ഫോണ്‍ കളഞ്ഞ് കിട്ടിയത്. ഇയാള്‍ ഫോണ്‍ പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് റാക്കറ്റ് ഇടപാടുകള്‍ സംബന്ധിച്ച വിവരമാണ് ഇതില്‍ നിന്നും കിട്ടിയത്.

കാസര്‍ഗോഡ് ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാല്‍പ്പത്തിരണ്ടുകാരിയുടെ ഫോണാണ് കളഞ്ഞുകിട്ടിയത്. ഫോണ്‍ തിരിച്ചേല്‍പ്പിക്കാന്‍ പോലീസ് യുവതിയെ വിളിച്ചപ്പോള്‍ ഇവരില്‍ നിന്നും ഉണ്ടായ മറുപടിയാണ് സംശയത്തിന് ഇടയാക്കിയത്.

യുവതി ദൂരെ സ്ഥലത്താണ് ഉള്ളതെന്നും തനിക്ക് ഫോണ്‍ വേണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഈ ഫോണില്‍ ഒരു ദിവസത്തിനിടെ നിരവധി കോളുകളും അശ്ലീല വാട്സ് ആപ്സന്ദേശങ്ങളുമാണ് വന്നത്.

ഈ കോളുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതോടെയാണ് കാസര്‍ഗോട്ടെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

പ്രാദേശികമായി സമൂഹത്തില്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും ചില വ്യാപാരികള്‍ക്കും ഏതാനും ഡ്രൈവര്‍മാര്‍ക്കും സ്ത്രീയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുമായുള്ള ഇടപാടുകളില്‍ പങ്കാളികളായ അറുപതോളം പേരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇതിനോടകം ചോദ്യം ചെയ്തു.

ഇവരില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നിലവില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ലെങ്കിലും സംഘത്തെക്കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Exit mobile version