വളയത്ത് ശക്തമായ ഇടിമിന്നല്‍; കയ്യിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിച്ചു; വൈദ്യുത ഉപകരണങ്ങള്‍ ചിന്നഭിന്നമായി, നാട്ടുകാരെ വിറപ്പിച്ച പ്രകമ്പനം, ജാഗ്രത

കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് ശക്തമായ മഴയോടൊപ്പമാണ് മിന്നല്‍ അനുഭവപ്പെട്ടത്

നാദാപുരം: നാദാപുരത്ത് ഇടിമിന്നലില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. നാദാപുരം വളയം മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തില്‍ വളയം അച്ചം വീട്ടിലെ തോട്ടത്തില്‍ സുനില്‍(42), ഭാര്യ ഭീഷ്മ(38) അയല്‍വാസി കല്ലുള്ള പറമ്പത്ത് സുധ(44) എന്നിവര്‍ക്ക് പരിക്കും വീടിന് നാശനഷ്ടങ്ങളും ഉണ്ടായി.

കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് ശക്തമായ മഴയോടൊപ്പമാണ് മിന്നല്‍ അനുഭവപ്പെട്ടത്. ശക്തമായി എത്തിയ മിന്നലില്‍ വീടിനകത്തായിരുന്ന സുനിലിന്റെ കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. മിന്നലിന്റെ ആഘാതത്തില്‍ സുനിയും ഭാര്യയും തെറിച്ചു വീണു. വീട്ടിലെ വയറിങ്ങും വൈദ്യുത ഉപകരണങ്ങളും നാശിച്ചു.

വീട്ടുമുറ്റത്ത് രണ്ട് സ്ഥലങ്ങളിലായി കുഴി രൂപപ്പെട്ടു. മിന്നലില്‍ പരിക്കേറ്റവരെ വളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മഫറ്റു വീടുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഉള്ളില്‍ പറമ്പത്ത് അശോകന്‍, വളയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിസി ലക്ഷ്മി യുടെയും വീടുകളില്‍ നാശനഷ്ടമുണ്ടായി.

Exit mobile version