കണ്ടനാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി

കൊച്ചി: കണ്ടനാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥന നടത്തി. കോടതി ഉത്തരവ് അനുസരിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയത്.

1964ന് ശേഷം ആദ്യമായാണ് കണ്ടനാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തുന്നത്. കണ്ടനാട് ഭദ്രാസനാധിപന്‍ അഭി:ഡോ മാത്യൂസ് മാര്‍ സേവേറിയോസ് പള്ളിയില്‍ പ്രവേശിച്ചു. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന തുടരുന്നതില്‍ യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നുണ്ട്. അതിനാല്‍ പള്ളിക്ക് ചുറ്റും വന്‍ സുരക്ഷ ഒരുക്കിയായിരുന്നു പ്രാര്‍ത്ഥന.

Exit mobile version