ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള; പ്രവീണിനും ശിഖയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ

ഇരുവീട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയോടും സമ്മതത്തോടും കൂടി തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വെച്ച് ഇവര്‍ വിവാഹിതരാവുകയായിരുന്നു.

ഇരിങ്ങാലക്കുട: ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരളയായ പ്രവീണ്‍(33). ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖയെയാണ് പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത്. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ വ്യക്തിയാണ് പ്രവീണ്‍.

ഡിവൈഎഫ്‌ഐ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് ശിഖ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. ശേഷം വിവാഹത്തിന് ഒരുങ്ങി. ഇരുവീട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയോടും സമ്മതത്തോടും കൂടി തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വെച്ച് ഇവര്‍ വിവാഹിതരാവുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹം പ്രവീണ്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Exit mobile version