മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി

ചങ്ങനാശേരി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. പായിപ്പാട്ട് ഗൃഹനാഥനെയാണ് മകന്‍ തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ ജോസഫിനെ പോലീസ് അറസ്‌ററ് ചെയ്യ്തു. കഴിഞ്ഞ 17 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയെന്ന എന്ന കുഞ്ഞപ്പനാണ് മകന്റെ മര്‍ദ്ദനത്തില്‍ മരണപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ മകന്‍ അനി എന്ന ജോസഫ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം കുഞ്ഞപ്പന്‍ ബാങ്കില്‍ നിന്നും 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്നും 200 രൂപ വീതം അനിക്കും സഹോദരന്‍ സിബിക്കും കുഞ്ഞപ്പന്‍ നല്‍കി. രാത്രി പിന്നെയും വീട്ടില്‍ എത്തിയ അനി 100 രൂപ കൂടി ആവശ്യപ്പെട്ട്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ഇതിനിടെ കുഞ്ഞപ്പനെ അനി തറയില്‍ ഇട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ഭിത്തിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളര്‍ന്ന് വീണ ഇയാളെ കട്ടിലില്‍ കിടത്തി മകന്‍ കിടന്നുറങ്ങുകയും പിറ്റേന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്നും ആളനക്കമില്ലാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞപ്പനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷ്ണത്തിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തതിയത്.

Exit mobile version