പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു

മങ്കൊമ്പ്: പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരന്‍ ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്റെ മകന്‍ ജീവന്‍ ഗിരീഷ്(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഗവ ടെക്നിക്കല്‍ സ്‌കൂളിലെ ക്ലാസ് മുറിയിലണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പോലീസും, നാട്ടുകാരും പറയുന്നതിങ്ങനെ. ടെക്നിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജീവന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടില്‍ നിന്നാണ് പഠിക്കുന്നത്.

ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അവധി ദിവസമായ ഇന്നലെ പകല്‍സയങ്ങളില്‍ കളിക്കുവാനായി പോയ ജീവന്‍ വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ പഠിക്കാത്തതിന്റെ പേരില്‍ മുത്തശ്ശി തങ്കച്ചി വഴക്കു പറഞ്ഞു.

ഇതില്‍ പ്രകോപിതനായ ജീവന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് തങ്കച്ചി വിവരമറിയിച്ചതനുസരിച്ച് മാതാപിതാക്കളായ ഗിരീഷും, വിദ്യയും കാവാലത്തെ വീട്ടിലെത്തി. തുടര്‍ന്ന് പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

സ്‌കൂളിനടുത്തു വച്ചു ജീവനെ കണ്ടെന്ന നാട്ടുകാര്‍ പറഞ്ഞതനുസരിച്ച രാത്രി ഒന്‍പതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേല്‍ക്കൂരയുടെ ഇരുമ്പു പൈപ്പില്‍ ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജീവനെ കണ്ടെത്തിയത്.

Exit mobile version