മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 35കാരനായ മന്ത്രവാദിക്ക് ശിക്ഷ വിധിച്ചു

മന്ത്രവാതത്തിന്റെ മറവിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരയായ പെണ്‍കുട്ടിയുടെയും മാതാവിന്റെയും പരാതിയില്‍ 2018 ജൂലൈ 13 നാണ് ധുരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു

പഞ്ചാബ്: പഞ്ചാബില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കയ സംഭവത്തില്‍ 35കാരന് ശിക്ഷ വിധിച്ചു. സംഗ്‌റൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. സംഭവത്തില്‍ മന്ദീപ് സിംഗിനെയാണ് കോടതി ശിക്ഷിച്ചത്.

മന്ത്രവാതത്തിന്റെ മറവിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരയായ പെണ്‍കുട്ടിയുടെയും മാതാവിന്റെയും പരാതിയില്‍ 2018 ജൂലൈ 13 നാണ് ധുരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. 2017 അവസാനം മുതല്‍ പെണ്‍കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.

12-ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മന്ത്രവാദം നടത്തിയിരുന്ന മന്ദീപ് സിംഗിന്റെ അടുത്തേക്ക് കൊണ്ട് പോയത്. ഇയാള്‍ പെണ്‍കുട്ടിയ്ക്ക് അസുഖത്തില്‍ നിന്നും പൂര്‍ണമോചനം വാഗ്ദാനം ചെയ്യുകയും ചെയ്തു.

2017 ഡിസംബറിലാണ് പ്രതി ആദ്യമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത്. തുടര്‍ന്ന് 2018 ജൂലൈയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത് വരെ ഇയാള്‍ പീഡനം തുടര്‍ന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നാല്‍ അനാരോഗ്യം മൂല്യം മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചുപോയി. പീഡനത്തിനിരയായ കുട്ടി ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ്.

Exit mobile version