പ്രസവിച്ച ഉടനെ കുഞ്ഞിനെ തുണി ഉപയോഗിച്ച് കൊലപ്പെടുത്തി, ശേഷം ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടി സെമിത്തേരിയില്‍ ഉപേക്ഷിച്ചു; 18കാരി പിടിയില്‍

ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് വൈകിയതാണ് അറസ്റ്റ് ഇത്രയും താമസിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു

ടെക്സസ്: കരോള്‍ട്ടണില്‍ ചോരകുഞ്ഞിന്റെ മുഖത്ത് തുണിയിട്ട് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ജാസ്മിന്‍ ലോപസ് എന്ന പതിനെട്ടുകാരിയാണ് പിടിയിലായത്. ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് വൈകിയതാണ് അറസ്റ്റ് ഇത്രയും താമസിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.

ആരും അറിയാതെ 18കാരി കുളിമുറിയില്‍ പ്രസവിച്ച ശേഷം നവജാതശിശുവിനെ തുണി ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെടിചട്ടിയില്‍ കുഴിച്ചുമൂടി അടുത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാര്‍ച്ച് മുന്നിന് നടന്ന സംഭവത്തില്‍ ഏപ്രില്‍ 16 മാണ് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രസവിച്ച ഉടനെ കുട്ടി കരയാന്‍ ശ്രമിച്ചതോടെ തുണി കൊണ്ട് കുട്ടിയുടെ മുഖം അമര്‍ത്തുകയും മരിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

ശേഷം കുട്ടിയെ കറുത്ത കവറിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് കുട്ടി മരിച്ചെന്ന് വീണ്ടും ഉറപ്പായതോടെ ഇരുവരും അടുത്തുള്ള ഹോം ഡിപ്പോയില്‍ നിന്നും വലിയൊരു ചെടിച്ചട്ടിവാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടുകയായിരുന്നു. പിന്നീട് ചെടിച്ചട്ടി പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞെങ്കിലും ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് വൈകിയതോടെ കുട്ടിയുടെ അമ്മയുടെ അറസ്റ്റും വൈകി.

പിടിയിലായ 18കാരിയെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. അതേസമയം 500,000 ഡോളറിന്റെ ജാമ്യം നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. യുവതി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും അതിനാല്‍ പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നുമാണ് ജാസ്മിന്‍ ലോപസ് പോലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞിന് പ്രസവിച്ച ഉടന്‍ ജീവനുണ്ടായിരുന്നതായി കാമറയില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version