സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് രണ്ട് വര്‍ഷം; നിര്‍മാതാവ് അറസ്റ്റില്‍

2016 ല്‍ പെണ്‍കുട്ടി കോളജ് വിദ്യാര്‍ഥിനിയായിരുന്ന സമയത്താണ് നിര്‍മാദാവ് കുമാര്‍ ഗൗരവയെ പരിചയപ്പെടുന്നത്

ബംഗളൂരു: ബംഗളൂരുവില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. കന്നഡ സിനിമാനിര്‍മാതാവ് കുമാര്‍ ഗൗരവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളമാണ് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അതേസമയം പീഡനത്തിന് ഇരയായിരുന്ന സമയത്ത് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് വ്യക്തമായതോടെ ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കുറ്റം ചുമത്തി. 2016 ല്‍ പെണ്‍കുട്ടി കോളജ് വിദ്യാര്‍ഥിനിയായിരുന്ന സമയത്താണ് നിര്‍മാദാവ് കുമാര്‍ ഗൗരവയെ പരിചയപ്പെടുന്നത്.

സിനിമയില്‍ അഭിനയിക്കാനുള്ള രൂപ ഭംഗിയുണ്ടെന്നും ഒഡീഷന് ചിത്രങ്ങള്‍ ആയത് കൊടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. ഐഎസ്ആര്‍ഒ ലെ ഔട്ടിലെ കുമാര്‍ ഗൗരവിന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ച് വരുത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയെ കുമാര്‍ ഗൗരവ് പീഡിപ്പിച്ചു.ശേഷം നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും മറ്റ് പല സ്ഥലങ്ങളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചു. ഭീഷണിയും മാനസിക സംഘര്‍ഷവും സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പോക്‌സോ യ്ക്ക് പുറമേ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയല്‍ നിയമവും കുമാര്‍ ഗൗരവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Exit mobile version