ഏഴു വയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമത്തിന് കേസ് എടുത്തു

തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. അരുണിനെതിരെ വധശ്രമത്തിന് കേസ് എടുത്തത്

തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. അരുണിനെതിരെ വധശ്രമത്തിന് കേസ് എടുത്തത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

തലച്ചോറില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത്. അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു.

വ്യഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അമ്മയും സുഹൃത്തും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് അരുണ്‍ ചോദിച്ചു.

വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് മൂത്ത കുഞ്ഞിനെ അധിക്രൂരമായി മര്‍ദ്ദിച്ചത്. അതേസമയം കുട്ടിയെ ഇയാള്‍ പല തവണ നിലത്തിട്ട് ചവിട്ടിയെന്ന് അമ്മ പോലീസിന് മൊഴി നല്‍കി.

Exit mobile version