വികൃതി കാണിച്ചതിന് ശിക്ഷയായി ഒമ്പതു വയസ്സുകാരിയുടെ ശരീരത്തില്‍ കയറിയിരുന്നു; കുട്ടി മരിച്ചു, 66 കാരിക്ക് ജീവപര്യന്തം

കുട്ടിയുടെ ചലനവും നിലവിളിയും നില്‍കുന്നത് വരെ ഇവര്‍ കുട്ടിയുടെ ശീരത്തില്‍ നിന്ന് എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയുടെ ചലനം നിന്ന ശേഷം ഇവര്‍ കുട്ടിയുടെ പുറത്തിന്ന് എഴുന്നേറ്റു

ഫ്ളോറിഡ: ഫ്‌ളോറിഡയില്‍ ഒമ്പത് വയസുകാരിയുടെ മരണത്തില്‍ 66കാരിക്ക് ജീവപര്യന്തം. വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബന്ധുനായ കുട്ടിയുടെ ശരീരത്തില്‍ കയറി ഇരുന്നതിനെ തുടര്‍ന്നാണ് ഒമ്പത് വയസ്സുകാരി മരിച്ചത്.

വികൃതി കാണിച്ചതിന് ശിക്ഷിക്കുന്നതിനായി 159 കിലോ തൂക്കമുള്ള വെറോനിക്ക കുട്ടിയെ സോഫയില്‍ കിടത്തിയതിനു ശേഷം പുറത്തു കയറിയിരിക്കുകയായിരുന്നു. കുട്ടിയുടെ ചലനവും നിലവിളിയും നില്‍കുന്നത് വരെ ഇവര്‍ കുട്ടിയുടെ ശീരത്തില്‍ നിന്ന് എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയുടെ ചലനം നിന്ന ശേഷം ഇവര്‍ കുട്ടിയുടെ പുറത്തിന്ന് എഴുന്നേറ്റു.

തുടര്‍ന്ന് കുട്ടി അനങ്ങാതെയായപ്പോള്‍ ഇവര്‍ കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനിടെ കുട്ടി മരിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഇവര്‍ അഞ്ച് മിനിട്ടോളം കയറിയിരുന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചത്. എസ്‌കാംബിയ കൗണ്ടി ജൂറിയാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് വിധിച്ചത്.

കൂടാതെ കേസില്‍ കുട്ടിയുടെ വളര്‍ത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തിും ഗ്രേയ്സ് സ്മിത്തിനും കോടതി പത്തുവര്‍ഷം ശിക്ഷ വിധിച്ചു. ഇവര്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ജൂറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. 2017ല്‍ ഫ്‌ളോറിഡയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Exit mobile version