റാഞ്ചിയിലെ ജഗദ്നാഥ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; കാമുകനും സുഹൃത്തും പിടിയില്‍

പതിനാറുകാരിയുടെ കാമുകന്‍ ബദലാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ പെണ്‍കുട്ടി പതിമൂന്നകാരിയെയും കൂടെകൂട്ടുകയായിരുന്നു. തുടര്‍ന്ന് ബദല്‍ തന്റെ സുഹൃത്തായ മനീഷിനെയും സ്ഥലത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടികളെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു

റാഞ്ചി: റാഞ്ചിയിലെ ജഗദ്‌നാഥ്പൂരില്‍ പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. കാമുകനും സുഹൃത്തും പിടിയില്‍. പിക്‌നിക്കിനെന്ന വ്യാജേന ക്ഷണിച്ച് വരുത്തിയ ശേഷമാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത് എന്നാണ് പരാതി. ബദല്‍,മനീഷ് എന്നീ യുവാക്കള്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ രണ്ടാം തീയതി മുതല്‍ ജഗദ്‌നാഥ്പൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായി. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഒരാഴ്ചക്ക് ശേഷം വീടുകളില്‍ തിരികെ എത്തിയ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ വിവരം പറയപുകയും. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുകയും ചെയ്യതു.

പതിനാറുകാരിയുടെ കാമുകന്‍ ബദലാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ പെണ്‍കുട്ടി പതിമൂന്നകാരിയെയും കൂടെകൂട്ടുകയായിരുന്നു. തുടര്‍ന്ന് ബദല്‍ തന്റെ സുഹൃത്തായ മനീഷിനെയും സ്ഥലത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടികളെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. തത്തിസില്‍ വാലി എന്ന പ്രദേശത്ത് ആളെഴിഞ്ഞ് വീട്ടില്‍ ഏഴ് പൂട്ടിയിട്ട് ശേഷം പലതവണയായി പീഡിപ്പിച്ചന്നെ് പെണ്‍കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് സൂപ്രണ്ട് സുജാതാ കുമാരി വീണാപാണി ബലാത്സംഗ കേസ് സ്ഥിരീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version