മുഖപുസ്തകത്തിലെ സൗഹൃദം പ്രണയമായപ്പോള്‍ ‘വില്ലത്തിയായി’ അമ്മ; എതിര്‍പ്പുകളെ അവഗണിച്ച് ഇറങ്ങിപോകുന്നതിനെ വിലക്കിയ മാതാവിനെ 19കാരിയായ മകള്‍ കുത്തി കൊന്നു

ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ദേവിപ്രിയ.

ചെന്നൈ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയിച്ച് വീട് വിട്ട് ഇറങ്ങുന്നതിനെ വിലക്കിയ അമ്മയെ 19കാരി മകള്‍ കുത്തി കൊന്നു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി(50)യാണ് മകള്‍ ദേവിപ്രിയ(19)യുടെ കുത്തേറ്റ് മരിച്ചത്. ആദ്യം പരിചയപ്പെട്ടു, പിന്നെ സൗഹൃദത്തിലായി. ശേഷമാണ് ഇരവരും പ്രണയത്തിലായത്. മകളെ ആവുന്നതും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു. ഒടുവില്‍ പ്രണയം തലയ്ക്ക് പിടിച്ച് ഇറങ്ങി പോകുമെന്ന് പറഞ്ഞതോടെ അമ്മ തടയാന്‍ ശ്രമിച്ചു.

ഇതില്‍ പ്രകോപിതയായ മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തി കൊല്ലുകയായിരുന്നു. ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ദേവിപ്രിയ. കുംഭകോണം സ്വദേശി വിവേകുമായാണ് പ്രണയത്തിലായത്. പ്രണയം ആത്മാര്‍ത്ഥമായിരുന്നുവെങ്കിലും ഇരുവരും പരസ്പരം കണ്ടിരുന്നില്ല. പ്രണയബന്ധം ഇല്ലാതാക്കാന്‍ മൊബൈല്‍ വാങ്ങി വെയ്ക്കുകയും ചെയ്തു. അപ്പോഴും ദേവിപ്രിയ വിവേകുമായുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.

കാമുകന്റെ നിര്‍ദേശമനുസരിച്ച് ദേവിപ്രിയ ഇറങ്ങി പോകാന്‍ തീരുമാനിച്ചെങ്കിലും അമ്മ തടസംനിന്നു. ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുമതി തടഞ്ഞുവെച്ചു. ഇതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാനുമതി തല്‍ക്ഷണം മരിച്ചു. വിവേകിന്റെ സുഹൃത്തുക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ഭാനുമതി കൊല്ലപ്പെട്ടതോടെ ഇരുവരും ഓടിരക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സംഭവത്തില്‍ ദേവിപ്രിയയെയും പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്.

Exit mobile version