പ്രളയത്തില്‍ തകര്‍ന്ന് ബിഹാര്‍; മരണസംഖ്യ 78ആയി, ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് സിതാമര്‍ഹിയില്‍

പാട്‌ന: രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ബിഹാറില്‍ കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 78 പേര്‍ക്കാണ്. കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്.

സിതാമര്‍ഹി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ഇവിടെ 18 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്. മധുബനി ജില്ലയില്‍ 14 ഉം ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ രണ്ടുപേരും കിഷന്‍ഗഞ്ച് ജില്ലയില്‍ നാലുപേരുമാണ് പ്രളയത്തില്‍ മരിച്ചത്.

അതേസമയം, പ്രളയം ബാധിച്ച മുസാഫര്‍പുര്‍, സഹര്‍സ, കതിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.

Exit mobile version