‘പ്രതീക്ഷിച്ച് ഇരിക്കേണ്ട, ഒരു അച്ഛേ ദിനും വരാന്‍ പോകുന്നില്ല, ബിജെപിയുടേത് കള്ളവാഗ്ദാനം’; കോണ്‍ഗ്രസിനു വേണ്ടി കളത്തില്‍ ഇറങ്ങി മോഡിയുടെ അപരന്‍

ഛത്തീസ്ഗഢിലാണ് ബിജെപിയ്‌ക്കെതിരെ അഭിനന്ദന്‍ പതക് പ്രചാരണം നടത്തുന്നത്.

ചത്തീസ്ഗഡ്: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയും കോണ്‍ഗ്രസ് നിലപാടുകളെ അംഗീകരിച്ചം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നരേന്ദ്രമോഡിയുടെ അപരന്‍ അഭിനന്ദന്‍ പതക്. രൂപത്തിലും വസ്ത്രധാരണത്തിലും മോഡിയ്ക്ക് സമാനമാണ് അഭിനന്ദന്‍. കഴിഞ്ഞ തവണ ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് ഇദ്ദേഹം.

ഛത്തീസ്ഗഢിലാണ് ബിജെപിയ്‌ക്കെതിരെ അഭിനന്ദന്‍ പതക് പ്രചാരണം നടത്തുന്നത്. അച്ഛേ ദിന്‍ ഒരിക്കലും രാജ്യത്ത് വരാന്‍ പോകുന്നില്ല, അത് പ്രതീക്ഷിച്ച് ഇരിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടേത് കള്ള വാഗ്ദാനമായിരുന്നുവെന്നും വികസനമുറപ്പാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്നും പതക് തുറന്നടിച്ചു.

എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍പിഐ) അംഗമായിരുന്ന അഭിനന്ദന്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറിയിട്ട് ഒരു മാസം ആയതേ ഉള്ളൂ. ഞാന്‍ മോഡിയെപ്പോലെ ഇരിക്കുന്നതു കൊണ്ട് ആളുകള്‍ എന്നോട് ചോദിക്കും, എപ്പോഴാണ് 2014 ല്‍ മോഡിജി വാഗ്ദാനം ചെയ്ത അച്ഛാ ദില്‍ വരുന്നതെന്ന്. സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടു വേദനിച്ചാണ് ഞാന്‍ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആര്‍പിഐ വിട്ടത്, അഭിനന്ദന്‍ പറയുന്നു.

Exit mobile version