ടെംബോ ഡ്രൈവര്‍ക്കും മകനും നടുറോഡില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ

വാനും പോലീസ് വാഹനവും തമ്മില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടെയ വാക്കേറ്റത്തെ തുടര്‍ന്നാണ് കൂട്ടം ചേര്‍ന്ന് പോലീസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ടെംബോ വാന്‍ ഡ്രൈവര്‍ക്ക് നടുറോഡില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഡല്‍ഹിയിലെ മുഖര്‍ജി നഗരത്തില്‍ ഞായാറാഴ്ച്ചയാണ് സിഖുകാരനായ ഡ്രൈവര്‍ക്കു ക്രൂരമര്‍ദ്ദനമേറ്റത്. വാനും പോലീസ് വാഹനവും തമ്മില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടെയ വാക്കേറ്റത്തെ തുടര്‍ന്നാണ് കൂട്ടം ചേര്‍ന്ന് പോലീസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസിനെതിരെയുള്ള പ്രതിഷേധം ശക്തമായി. പോലീസും ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവര്‍ പ്രകോപിതനായി തങ്ങളെ ആക്രമിച്ചെന്നാണ് പോലീസിന്റെ വാദം. എന്നാല്‍, ദൃക്സാക്ഷികള്‍ ഇത് നിഷേധിക്കുന്നു. സംഭവ സമയം ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന 16 കാരന്‍ മകനെയും പോലീസ് മര്‍ദ്ദിച്ചു.

ഡ്രൈവര്‍ കയ്യില്‍ വാള്‍ പിടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതുപയോഗിച്ച് ഇയാള്‍ ഒരു പോലീസുകാരനെ ആക്രമിച്ചെന്നാണ് പോലീസിന്റെ വാദം തള്ളി ദൃക്സാക്ഷികളില്‍ ചിലര്‍. അതേസമയം തലപ്പാവിന്റെ പേരില്‍ ഡ്രൈവറെ പോലീസ് അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി.

രാഷ്ട്രീയരംഗത്തു നിന്നുള്ളവരും സിഖ് സംഘടനകളും പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ ഉന്നത തല അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version