വോട്ട് അഭ്യര്‍ത്ഥിച്ചു, താമരയ്ക്ക് പകരം പറഞ്ഞത് ‘കപ്പ് പ്ലേറ്റ്’; പ്രസംഗത്തിനിടെ വീണ്ടും അബദ്ധം പിണഞ്ഞ് നരേന്ദ്ര മോഡി

പ്രസംഗം അവസാനിപ്പിക്കന്നതിന് മുന്‍പായിട്ടാണ് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്.

ലഖ്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രസംഗത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താമരയ്ക്ക് വോട്ട് ചോദിക്കുന്നതിനു പകരം കപ്പ് പ്ലേറ്റ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് പറയുകയായിരുന്നു. കോണ്‍ഗ്രസിനേയും എസ്പിയേയും ബിഎസ്പിയേയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു മോഡി പ്രസംഗം ആരംഭിച്ചത്.

പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്‍പായിട്ടാണ് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്. പ്രതാപ്ഗറിലെ ഓരോ വോട്ടര്‍മാരും കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു മോഡി പറഞ്ഞത്. പ്രതാപ്ഗറില്‍ മത്സരിക്കുന്നത് ബിജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് മറന്നുകൊണ്ടായിരുന്നു മോഡി കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചോദിച്ചത്.

ഇതോടെ വേദിയിലിരിക്കുന്ന നേതാക്കള്‍ മോഡിയെ തിരുത്തുകയും സഖ്യകക്ഷികളല്ല ബിജെപി സ്ഥാനാര്‍ത്ഥിയായ സംഘം ലാല്‍ ഗുപ്തയാണ് മത്സരിക്കുന്നതെന്ന് മോഡിയോട് പറയുകയുമായിരുന്നു. ഇതോടെ മോഡി പറഞ്ഞത് തിരുത്തുകയും എല്ലാവരും താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version