ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തി; യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തി, വന്‍ പ്രതിഷേധം

ഹോസ്റ്റല്‍ ജീവനക്കാരാണ് പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയത്. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്

ബത്തിന്‍ഡയ: ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ നഗ്‌നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചാബിലെ ബത്തിന്‍ഡയില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

ഹോസ്റ്റല്‍ ജീവനക്കാരാണ് പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയത്. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ആദ്യം ഇക്കാര്യങ്ങള്‍ നിഷേധിച്ച യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്
നാല് ഹോസ്റ്റല്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വനിതകളായ രണ്ട് സുരക്ഷാ ജീവനക്കാരെയും രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വൈകിപ്പിക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. അതുകൊണ്ട് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് പുറത്തക്കും സമരം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Exit mobile version