ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കൈ ഉയര്‍ത്തിയാല്‍ ആ കൈ വെട്ടും, കണ്ണുകളില്‍ നോക്കിയാല്‍ ആ കണ്ണുകളും..! ഭീഷണിയുമായി കേന്ദ്രമന്ത്രി

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

ലഖ്‌നൗ: തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ജനങ്ങളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രിയും യുപി ഗാസിപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനോജ് സിന്‍ഹ. ബിജെപി പ്രവര്‍ത്തകന് നേരെ കൈ ഉയര്‍ത്തിയാല്‍ നാല് മണിക്കൂറിനുള്ളില്‍ കൈ വെട്ടുമെന്നും, കണ്ണുകളില്‍ നോക്കിയാല്‍ ആ കണ്ണുകളും അവിടെ കാണില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. മനോജ് സിന്‍ഹയുടെ പ്രസംഗത്തെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ വിവാദം സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ്. ഏപ്രില്‍ മൂന്നാം തീയതി റാംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സൈന്യത്തെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ചതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്.

സൈനിക വിഭാഗങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും കമ്മീഷന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കുമെതിരെ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Exit mobile version