വിശന്ന് കരഞ്ഞ മൂന്ന് വയസ്സുകാരിക്ക് പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് കുടിപ്പിച്ച് പിതാവ്; കണ്ണില്ലാത്ത ക്രൂരത രാജ്യ തലസ്ഥാനത്ത്

സംഭവത്തില്‍ പരാതി ലഭിച്ചതോടെ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് അവസാനമില്ലാതെ കുട്ടികളോടുള്ള ക്രൂരത. വീണ്ടും മൂന്നുവയസുകാരിയോടുള്ള ക്രൂരതയാണ് രാജ്യതലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിശന്ന് വലഞ്ഞ മൂന്നു വയസുകാരിയ്ക്ക് പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് കുടിപ്പിച്ചായിരുന്നു പിതാവിന്റെ ക്രൂരത. വനിതാ കമ്മീഷന്റെ ഹെല്‍പ്പ് ലൈന്‍
നമ്പരിലേക്ക് വന്ന ഫോണ്‍ കോളിലൂടെയാണ് കണ്ണില്ലാത്ത ക്രൂരത പുറംലോകം അറിഞ്ഞത്.

സംഭവത്തില്‍ പരാതി ലഭിച്ചതോടെ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഡല്‍ഹി പ്രേംനഗറിലെ വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. വീട്ടില്‍ വൃത്തിരഹിതമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന കുട്ടിയെ മദ്യപനായ പിതാവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു.

ഡയപ്പറുകള്‍ കൃത്യമായി മാറ്റിയിരുന്നില്ല. ആയതിനാല്‍ കുട്ടിക്ക് അണുബാധയേറ്റിട്ടുണ്ട്. മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല. മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version