മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല; അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി

ഉത്തര്‍പ്രദേശിലെ ബാറബന്‍കിയിലെ എംപിയായ പ്രിയങ്കാ റാവത്താണ് അണികളോട് സംസാരിക്കവെ സിറ്റ് കിട്ടാത്തതില്‍ പൊട്ടിക്കരിഞ്ഞത്

ലഖ്നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിന് അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി. ഉത്തര്‍പ്രദേശിലെ ബരാബന്‍കിയിലെ എംപിയായ പ്രിയങ്കാ റാവത്താണ് അണികളോട് സംസാരിക്കവെ സിറ്റ് കിട്ടാത്തതില്‍ പൊട്ടിക്കരിഞ്ഞത്. തന്നോട് പാര്‍ട്ടി സീറ്റുറപ്പെന്ന് പറഞ്ഞ് ഒടുവില്‍ കൈയ്യൊഴിയുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.

അതേ സമയം പട്ടികജാതിയില്‍പ്പെട്ട വനിതാ എംപിമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചതെന്നും, ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും പ്രിയങ്ക പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ ബിജെപി സീറ്റ് നിഷേധിച്ച 12 എംപിമാരിലെ പ്രമുഖയാണ് പ്രിയങ്കാ റാവത്ത്. അതേ സമയം തങ്ങളുടെ നേതാവിന് സീറ്റ് നിഷേധിച്ചതിന് പ്രതിഷേധവുമായി ബിജെപി അണികള്‍ തെരുവിലിറങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടുമെന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു അണികളുടെ പ്രതിഷേധം.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വിജയിച്ചത്. സൈദ്പൂര്‍ എംഎല്‍എ ഉപേന്ദ്ര റാവത്തിനെയാണ് ബരാബന്‍കിയിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version