മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് മാസത്തിനിടെ പിടിച്ചെടുത്തത് കോടികളുടെ സ്വര്‍ണ്ണം

ഏകദേശം 19.49 ലക്ഷം രൂപ വില വരുന്ന 632 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്

മംഗളൂരു: മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റില്‍ മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ യുവാവില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഏകദേശം 19.49 ലക്ഷം രൂപ വില വരുന്ന 632 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണ്ണം.

ഒരാഴ്ചയ്ക്കുള്ളില്‍ മാംഗ്ലൂര്‍ വിമാനത്താവളം വഴിയുളള രണ്ടാമത്തെ സ്വര്‍ണ്ണകടത്താണിത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കോടികളുടെ സ്വര്‍ണ്ണമാണ് പിടികൂടിയിതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. നേരത്തേവിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 11നും കസ്റ്റംസിന്റെ നേതൃത്വത്തില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു.

5.92 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
അതേസമയം, മംഗലാപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണകടത്തുകാര്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോയെന്ന് വിവരമുണ്ട്. സ്വര്‍ണക്കടത്ത് വ്യാപകമായതോടെ യാത്രക്കാരെ അടക്കമുള്ള കസ്റ്റംസ് പരിശോധന കര്‍ശനമാക്കി.

Exit mobile version