ഡിജെയോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഫോണും തോക്കും പിടിച്ചുവാങ്ങി, യൂണിഫോം വലിച്ചുകീറി; സംഭവം ഡല്‍ഹിയില്‍

രാത്രി വൈകിയും ഡിജെ നിര്‍ത്താതായതോടെ പ്രദേശവാസികളില്‍ ഒരാളാണ് പൊലീസില്‍ വിവരമറിയിക്കുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥാന് നേരെ ആക്രമണം. ടാഗോര്‍ ഗാര്‍ഡന്‍ ഏരിയയില്‍ ഡിജെയോട് പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്.

രാത്രി വൈകിയും ഡിജെ നിര്‍ത്താതായതോടെ പ്രദേശവാസികളില്‍ ഒരാളാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ എഎസ്‌ഐ ചന്ദ് സിംഗ് ഡിജെയോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

പാട്ട് നിര്‍ത്താത് കൊണ്ട് മറ്റ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ എഎസ്‌ഐയുടെ ഫോണും റിവോള്‍വറും ആറുപേരടങ്ങുന്ന സംഘം പിടിച്ചപിടിച്ചു വാങ്ങി, യൂണിഫോമും വലിച്ച് കീറി.

തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും പോയ എഎസ്‌ഐ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഞായറാഴ്ച രാത്രി 1.30 നാണ് സംഭവം നടന്നത്.

Exit mobile version