വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം; അക്രമികള്‍ ഭര്‍ത്താവിനു നേരെ വെടിയുതിര്‍ക്കുന്നത് കണ്ട് ഓടി കയറി വന്നു, ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ വെടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ നടന്ന സംഭവത്തില്‍ സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. മരിച്ച യുവതിയുടെ മരുമകളുടെ കല്ല്യാണ പരിപാടി നടക്കുകയായിരുന്നു.

ചടങ്ങില്‍ യുവതിയുടെ ഭര്‍ത്താവ് സാജന്‍ ഡിജെയോട് ഒരു പാട്ട് വെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാട്ട് വെയ്ക്കുന്നതിനെ രണ്ട് യുവാക്കള്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാക്കളിലൊരാള്‍ തോക്കെടുത്ത് സാജന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു.

ഇത് കണ്ട സുനിത ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവതിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version