മേഘാലയ ഖനി അപകടം; തെരച്ചില്‍ തുടങ്ങിയിട്ട് 74-ാം ദിവസം, മൂന്നാമത്തെയാളുടെ അസ്ഥികൂടം കണ്ടെടുത്തു!

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉണ്ടായ അപകടത്തില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

ഷില്ലോങ്: മേഘാലയ ഖനി അപകടം നടന്നിട്ട് നാളുകള്‍ ഏറെ പിന്നിട്ടു. ആരെയും ജീവനോടെ രക്ഷപ്പെടുത്താനായില്ല. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് 74 നാള്‍ പിന്നിടുമ്പോള്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു.

ഇവിടെ നടത്തിയ തെരച്ചിലില്‍ കിട്ടിയത് കാണാതായവരില്‍ മൂന്നാമത്തെയാളുടേതാണെന്ന് കരുതപ്പെടുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉണ്ടായ അപകടത്തില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

370 ഓളം അടി താഴ്ചയുള്ള ഖനിയിലകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മുമ്പ് നടത്തിയ തെരച്ചിലില്‍ അഴുകിയ നിലയിലുള്ള രണ്ട് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിരുന്നു.

Exit mobile version