‘ജോലിയ്ക്ക് പോ മോനേ, അന്തസ്സായി ജീവിക്ക്’ ഉപദേശം നല്‍കിയ 70കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയായ 20കാരനെ നാട്ടുകാര്‍ അതിസാഹസികമായി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു!

പ്രതിയായ ഹരീഷിന്റെ മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ മരിച്ചതാണ്.

ബംഗുളൂരു: ശ്മശാന സൂക്ഷിപ്പുകാരിയായ 70കാരിയെ ക്രൂര ബലാത്സംഗം ചെയ്ത 20കാരനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ബൊമ്മനഹള്ളി സ്വദേശിയും ഇരുപതുകാരനുമായ ഹരീഷ് എന്ന യുവാവാണ് അറസ്റ്റിലായത്. ബംഗലൂരു ബൊമ്മനഹള്ളി രൂപേനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഗ്രഹാരയിലെ ശ്മശാനത്തില്‍ വച്ചാണ് ഹരീഷ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്.

പ്രതിയായ ഹരീഷിന്റെ മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ മരിച്ചതാണ്. ശേഷം ഇയാള്‍ താമസിച്ച് വന്നിരുന്നത് ബൊമ്മനഹള്ളിയിലുള്ള മുത്തശ്ശിക്കൊപ്പമായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതിന് മുത്തശ്ശി ഒരു വര്‍ഷം മുമ്പ് ഹരീഷിനെ വീട്ടില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ദിവസങ്ങളോളം അലഞ്ഞു നടന്ന ഹരീഷ് പിന്നീട് അഗ്രഹാരയിലെ ശ്മശാനം സൂക്ഷിപ്പുകാരിയെ പരിചയപ്പെടുകയായിരുന്നു.

ഈ സ്ത്രീയോടൊപ്പം ശ്മശാനനത്തിനുള്ളിലെ ഇവരുടെ വീട്ടിലാണ് ഹരീഷ് താമസിച്ചിരുന്നത്. പിന്നീട് ശ്മശാനനത്തിനുള്ളിലെ ഇവരുടെ വീട്ടില്‍ താമസവും ആരഭിച്ചു. എന്നാല്‍ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്ന് വയോധിക ഹരീഷിനോട് ആവശ്യപ്പെട്ടത് മുതലാണ് യുവാവിന് ഇവരോട് ദേഷ്യം തോന്നാന്‍ ഇടയാക്കിയത്. കൂടാതെ ഹരീഷ് ലഹരിക്ക് അടിമയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്വഭാവമുള്ളയാളാണെന്നും പോലീസ് പറഞ്ഞു.

സംഭവ സമയത്ത് വയോധിക തല നിലത്തിടിച്ച് രക്തംവാര്‍ന്ന നിലയിലായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിച്ചിരുന്ന മരുമകള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം പ്രതിയും സ്ഥലത്തുണ്ടായിരുന്നു. മരുമകള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഹരീഷ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ നാട്ടുകാര്‍ പ്രതിയെ പിന്തുടര്‍ന്നു പിടികൂടി. വയോധികയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

Exit mobile version