പരീക്കര്‍ തീര്‍ത്തും അവശന്‍, ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിക്കുന്നത്; എന്തെങ്കിലും സംഭവിച്ചാല്‍ രാഷ്ട്രീയ പ്രതിസന്ധിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചാല്‍ ഭേദമാകില്ല.

പനാജി: പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തീര്‍ത്തും അവശനാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പരീക്കര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം സ്ഥാനം ഒഴിയുകയോ ചെയ്താല്‍ ഗോവ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചാല്‍ ഭേദമാകില്ല. അത് ജനം മനസ്സിലാക്കണം. പരീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം പ്രതിസന്ധിയില്ല, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിസന്ധിയുണ്ടാകും.

അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതും കര്‍ത്തവ്യം നിര്‍വഹിക്കുന്നതും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണെന്നും ലോബോ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ചികിത്സയ്ക്ക് ശേഷം ഗോവയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത പരീക്കറെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version