ബാങ്ക് അക്കൗണ്ടില്‍ നിന്നും 30,000 രൂപ നഷ്ടപ്പെട്ടതായി സന്ദേശം വന്നു; പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി, അന്വേഷണത്തില്‍ പ്രതി പരാതിക്കാരന്റെ ഭാര്യ!

പ്രതി ഭാര്യയെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിച്ചു.

കൊല്‍ക്കത്ത: ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് യുവാവ് നല്‍കിയ പരാതിയിലെ പ്രതിയെ കണ്ട് പരാതിക്കാരനും പോലീസും ഒരു പോലെ ഞെട്ടി. കാരണം പ്രതി പരാതിക്കാരന്റെ ഭാര്യ തന്നെയായിരുന്നു.അക്കൗണ്ടില്‍ നിന്നും 30,000 രൂപ നഷ്ടപ്പെട്ടുവെന്ന് മൊബൈലില്‍ സന്ദേശം വന്നു. പണം പോയി എന്ന് മനസിലാക്കിയ യുവാവ് ഉടനെ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

നഗരത്തിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ മുപ്പത്തൊന്നുകാരന്‍ എല്‍ടി മാര്‍ഗ് ആണ് സംഭവത്തിലെ കഥാനായകന്‍. പരാതി അന്വേഷിച്ച പോലീസ് പണം പിന്‍വലിച്ച എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയുടെ ചിത്രം പരാതിക്കാരനെ കാണിക്കുകയുമായിരുന്നു.

പ്രതി ഭാര്യയെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിച്ചു. മകനെ നഗരത്തിലെ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ഡൊണേഷന്‍ നല്‍കുന്നതിനാണ് പണമെടുത്തതെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. ബംഗാളിലെ സ്‌കൂളില്‍ ചേര്‍ക്കാനാണ് ഭര്‍ത്താവിന്റെ നീക്കമെന്ന് അറിയാവുന്നതുെ കാണ്ടാണ് ഇക്കാര്യം രഹസ്യമാക്കിവെച്ചതെന്ന് ഭാര്യ പറയുന്നു.

Exit mobile version