രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല, പിന്നെന്തിനാണ് നാം പുകവലിക്കുന്നത്..? വീടും നാടും എല്ലാം ഉപേക്ഷിച്ചവരല്ലേ നാം, ഈ ദുശീലവും ഉപേക്ഷിക്കാനാകും; സന്ന്യാസിമാരെ ‘ഉപദേശിച്ച്’ ബാബാ രാംദേവ്

മേളയില്‍ പങ്കെടുക്കാനെത്തിയ സന്ന്യാസിമാരില്‍നിന്നും ഹുക്ക ഉള്‍പ്പടെയുള്ളവ രാംദേവ് പിടിച്ചെടുത്തു.

പ്രയാഗ്: കുംഭമേളയില്‍ പുകവലി സന്ന്യാസിമാര്‍ക്ക് ഉപദേശം നല്‍കി യോഗാചാര്യന്‍ ബാബാ രാംദേവ്. രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ലെന്നും പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വീടും നാടും വീട്ടുക്കാരെയും ഉപേക്ഷിച്ച നമുക്ക് പുകവലിയും ഉപേക്ഷിച്ചു കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതായി നാം പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മേളയില്‍ പങ്കെടുക്കാനെത്തിയ സന്ന്യാസിമാരില്‍നിന്നും ഹുക്ക ഉള്‍പ്പടെയുള്ളവ രാംദേവ് പിടിച്ചെടുത്തു. കൂടാതെ അവരെക്കൊണ്ട് പുകയില ഇനി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സന്ന്യാസിമാരില്‍ നിന്ന് പിടിച്ചെടുത്ത ഹുക്കകള്‍ താന്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നും രാംദേവ് പറഞ്ഞു. യുവാക്കളെ പുകയില ഉപേക്ഷിക്കുന്നതിനും പുകവലിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. അതുപോലെ മഹാതമാക്കളെക്കൊണ്ടും ചെയ്യിപ്പിക്കുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

55 ദിവസം നീളുന്ന കുംഭ മേള മാര്‍ച്ച് നാലിന് അവസാനിക്കും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ചെത്തുന്ന ആഘോഷമാണിത്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ വേദിയില്‍ ഏകദേശം 13 കോടിയിലധികം ആളുകളാണ് സ്നാനത്തിനായി എത്തുന്നത്.

Exit mobile version