ബിസിനസ് രംഗത്തെ പക തീര്‍ക്കാന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി നല്‍കി; വ്യാജമെന്ന് തെളിഞ്ഞതോടെ യുവതിയ്ക്ക് 25 ലക്ഷം പിഴയിട്ട് കോടതി

പരാതി വ്യാജമാണന്ന് കമ്പനി ഉടമയും കോടതിയെ സമീപിച്ചു.

മുംബൈ: ബിസിനസ് രംഗത്തെ പക തീര്‍ക്കാന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയ യുവതിയ്ക്ക് 25 ലക്ഷം പിഴയിട്ട് കോടതി. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് നടപടി കൈക്കൊണ്ടത്. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവവ്യവസായിക്ക് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.

നേരത്തെ നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെച്ചൊല്ലി നിയമപരമായി പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് തന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതിയുമായി ഇവര്‍ പോലീസിനെ സമീപിച്ചത്. പരാതി വ്യാജമാണന്ന് കമ്പനി ഉടമയും കോടതിയെ സമീപിച്ചു.

വിചാരണ വേളയില്‍ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നേഹ ഗാന്ധിയര്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു. വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിച്ചെന്നും കോടതി കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പും കോടതി നല്‍കി. ഇതിനു പിന്നാലെയാണ് സമയം കളഞ്ഞതിന് കാല്‍ കോടി പിഴയിട്ടത്.

Exit mobile version