മരിച്ച മകനെ തിരികെ ലഭിക്കാനായി കുഴിമാടത്തിന് പിതാവ് കാവല്‍ നിന്നത് 38 ദിവസം; 56കാരനെ പറഞ്ഞ് കബളിപ്പിച്ചത് മന്ത്രവാദി, ഇയാള്‍ തട്ടിയെടുത്തത് ഏഴ് ലക്ഷം രൂപയും!

ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെത്ലുരു വില്ലേജിലാണ് സംഭവം.

വിജയവാഡ: മരിച്ച മകനെ തിരികെ ലഭിക്കാനായി മകന്റെ കുഴിമാടത്തില്‍ 56കാരനായ പിതാവ് കാവല്‍ നിന്നത് 38 ദിവസം. തുടര്‍ച്ചയായി 41 ദിവസം കാവല്‍ നിന്നാല്‍ മകനെ ലഭിക്കുമെന്നായിരുന്ന് പറഞ്ഞ് മന്ത്രവാദി മധ്യവയ്‌സകനെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു. ഇതിനായി ഏഴ് ലക്ഷം രൂപയും വാങ്ങി. ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഒന്നും അറിയാതെ തന്റെ മകന്റെ വരവ് നോക്കി നില്‍ക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെത്ലുരു വില്ലേജിലാണ് സംഭവം. ക്രൈസ്തവ ശ്മശാനത്തിന് സമീപം താമസിച്ചിരുന്ന 56കാരനായ തുപ്പകുല രാമു എന്നയാളാണ് വ്യാജ മന്ത്രവാദിയുടെ വാക്കുകളില്‍ പറ്റിക്കപ്പെട്ടത്. മകനെ തിരികെ കിട്ടാനുള്ള ഏക മാര്‍ഗം ഇതാണെന്ന് ഒരു മന്ത്രവാദി രാമുവിനെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. സംഭവം മനവസിലാക്കിയ പോലീസ് കുഴിമാടത്തിനരികെയെത്തി രാമുവിനെ യാഥാര്‍ത്ഥ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു.

രാമുവിന്റെ മകന്‍ ടി രാമവാസുലു(26) പന്നിപ്പനി ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനം കദപ ജില്ലയിലെ കൊഡുരു ടൗണില്‍ വെച്ചായിരുന്നു രാമവാസുലു മരിച്ചത്. 2014 മുതല്‍ കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് രാമവാസുലു നാട്ടില്‍ തിരികെ എത്തിയിരുന്നു. തുടര്‍ന്ന് ഓട്ടോവാങ്ങി ഉപജീവന മാര്‍ഗം കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ് രാമവാസുലുവിന് പനി പിടിപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

Exit mobile version