ജാതിയുടെ പേരില്‍ മൃതദേഹത്തോട് പോലും അവഗണന; കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹവുമായി സൈക്കിളില്‍ സഞ്ചരിച്ചത് കിലോ മീറ്ററുകള്‍!

വെള്ളമെടുക്കാന്‍ കുളത്തില്‍ പോയ 45കാരിയായ ജാനകി സിന്‍ഹാനിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് മകന്‍ സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു താമസം

ജാതിവെറിയെ തുടര്‍ന്ന് ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയത് സൈക്കളില്‍. സാരോജ് എന്ന് കൗമാരക്കാരനാണ് മാതാവിന്റെ മൃതദേഹം സൈക്കളില്‍ കെട്ടിച്ച് നാല് കിലോമീറ്റര്‍ അകലെയുള്ള വന പ്രദേശത്ത് കൊണ്ട് പോയത്. മാതാവിന്റെ സംസ്‌ക്കരിക്കുന്നതിന് സരോജ് അയല്‍ക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായത്തിന് തയ്യാറായില്ല. താഴ്ന്ന് ജാതിക്കാരിയെന്ന കാരണത്താലാണ് ആരും സഹായത്തിന് മുതിരാതിരുന്നന്നത്.

വെള്ളമെടുക്കാന്‍ കുളത്തില്‍ പോയ 45കാരിയായ ജാനകി സിന്‍ഹാനിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് മകന്‍ സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു താമസം. ഒഡീഷ ടിവി അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഒരു അറിവുമില്ലെന്നാണ് ജര്‍സുഗുഡ ജില്ലാ കളക്ടര്‍ പ്രതികരിച്ചത്.

Exit mobile version