ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ചു! വിഷയം മറച്ചുവെച്ച സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം

കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.

ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു. സംഭവം നാളിത്രയും മറച്ചുവെച്ച സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.

സ്‌കൂള്‍ അധികൃതര്‍ ഈ വിഷയം മറച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. പ്രസവശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് സംഭവം പുരംലോകം അറിയുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ആളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞ് പോകാന്‍ തയാറായത്.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ അവസരത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. പേടി മൂലം ഇക്കാര്യം പുറത്ത് ആരോടും പറഞ്ഞില്ല. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും നില സുരക്ഷിതമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Exit mobile version