ജെഡിഎസ് എംഎല്‍എയുടെ അനന്തരവള്‍ ഗുണ്ടാപശ്ചാത്തലമുള്ള യുവാവിനൊപ്പം ഒളിച്ചോടി; ഒരു മാസത്തിനിപ്പുറം യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍!

ചൊവ്വാഴ്ച രാവിലെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബംഗളൂരു: ജെഡിഎസ് എംഎല്‍എയുടെ അനന്തരവള്‍ ഗുണ്ടാപശ്ചാത്തലമുള്ള യുവാവിനൊപ്പം ഒളിച്ചോടി. ഒരു മാസത്തിനു ശേഷം യുവാവ് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. മനു(32)എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടക തുമകുരു ജില്ലയിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. ഇയാള്‍ക്ക് ഗുണ്ടാപശ്ചാത്തലമുണ്ടെന്ന് പോലീസ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എംഎല്‍എയുടെ 18കാരിയായ അനന്തരവളുമായി രണ്ടുമാസം മുന്‍പാണ് മനു ഒളിച്ചോടിയത്.

ചൊവ്വാഴ്ച രാവിലെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി കൊല്ലപ്പെട്ടിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗോപാലയ്യയുടെ സഹോദരനായ ബസവരാജുവിന്റെ മകള്‍ പല്ലവിയുമായാണ് ഇവരുടെ ഡ്രൈവറായിരുന്ന മനു ഒളിച്ചോടിയത്. ശേഷം ബസവരാജുവില്‍ നിന്നും മകന്‍ കിരണില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ വീഡിയോകള്‍ മനു പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.

ബംഗളൂരു സിറ്റി, രാമനഗര, ബംഗളൂരു റൂറല്‍, തുമകരു ജില്ലകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മനു. അതേസമയം കൊലപാതകത്തില്‍ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയിപ്പിച്ചതായി തുമകുരു പോലീസ് അറിയിച്ചു. കാമാക്ഷി പാളയം സ്വദേശിയാണ് മനു.

Exit mobile version