ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം, 15കാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കള്‍

115 രൂപയാണ് കടക്കാരന് ഇവര്‍ കൊടുക്കേണ്ടിയിരുന്ന തുക.

ഗൊരഖ്പൂര്‍: ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് പതിനഞ്ചുകാരനെ കൊലപ്പെടുത്തി. സംഭവത്തില്‍ ചന്ദന്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം.

ചന്ദന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ നിന്നും മുട്ട കഴിച്ചു. 115 രൂപയാണ് കടക്കാരന് ഇവര്‍ കൊടുക്കേണ്ടിയിരുന്ന തുക. എന്നാല്‍ ബില്‍ കൊടുക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

പിന്നാലെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വയലില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദന്റെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

രാത്രിയായിട്ടും ചന്ദന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശനിയാഴ്ച ചന്ദന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിറ്റേന്ന് രാവിലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഘുഗുലി നദീ തീരത്ത് നിന്ന് ചന്ദന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

Exit mobile version