ഹണിപ്രീത് അല്ല, ഇനി അവൾ റുഹാനി ദീദി; പരോളിൽ ഇറങ്ങി ദത്തുപുത്രിക്ക് പുതിയ പേരിട്ടു ഗുർമീത് റാം റഹിം സിങ്

'Adopted Daughter' | Bignewslive

ന്യൂഡൽഹി: ദത്തുപുതി ഹണിപ്രീത് ഇൻസാന് പുതിയ പേരിട്ട് സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സിങ്. ബലാത്സംഗക്കേസിൽ ജയിലിലായി പരോളിലിറങ്ങിയപ്പോഴാണ് തന്റെ ദത്തുപുത്രിക്ക് പുതിയ പേര് നൽകിയത്. ‘റുഹാനി ദീദി എന്നാണ് ഇനി ഹണിപ്രീത് അറിയപ്പെടുന്നത്. ‘ഞങ്ങളുടെ പുത്രി ഹണിപ്രീതിനെ എല്ലാവരും വിളിക്കുന്നത് ദീദി എന്നാണ്.

ഏഴ് മാസത്തിനൊടുവിൽ തലച്ചോറിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകൾ നീക്കി; സംസാരശേഷിയും ഓർമ ശക്തിയും കാഴ്ചയും നഷ്ടപെട്ട പ്രദീപ് കുമാർ വീണ്ടും ജീവിതത്തിലേക്ക്

എല്ലാവരും ദീദിമാരായതിനാൽ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതിനാൽ മകൾ ഇനി റുഹാനി ദീദി എന്നറിയപ്പെടും. എളുപ്പത്തിൽ വിളിക്കാൻ ‘റുഹ് ദി’ എന്നാക്കി ചുരുക്കിയിട്ടുണ്ട്’ ഗുർമീത് പേര് ഇട്ട് പറഞ്ഞു. 2017ൽ ബലാത്സംഗക്കേസിൽ 20 വർഷം ശിക്ഷപ്പെട്ടയാളാണ് ഗുർമീത്. ഇപ്പോൾ 40 ദിവസത്തെ പരോളിൽ ആണ് ഗുർമീത് പുറത്തിറങ്ങിയത്.

ഈ വർഷം ഫെബ്രുവരിയിൽ 21 ദിവസവും ജൂണിൽ ഒരു മാസവും പരോൾ ലഭിച്ചിരുന്നു. ഇപ്പോൾ ബർണാവ ആശ്രമത്തിലാണു താമസിക്കുന്നത്. അതേസമയം, പരോളിൽ പുറത്തിറങ്ങിയ ഗുർമീത് ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്. ഹരിയാനയിലെ നിരവധി ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണ സെഷനുകളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും വൈറൽ ആണ്.

Exit mobile version