ഭർത്താവ് മരിച്ചു; കോമയിൽ ആണെന്ന് ധരിച്ച് മൃതദേഹം ഗംഗാജലം തളിച്ചും ഓക്‌സിജൻ നൽകിയും പരിപാലിച്ചത് ഒന്നര വർഷക്കാലം! വിയോഗം ഇനിയും ഉൾകൊള്ളാനാകാതെ പ്രിയതമ

കാൺപൂർ : ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തെ പരിപാലിച്ചു ഭാര്യ ജീവിച്ചത് ഒന്നര വർഷത്തോളം. കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്നാണ് വിമലേഷ് ദിക്ഷിത് എന്നയാൾ മരിച്ചത്. എന്നാൽ ഭാര്യ ധരിച്ചത് ഭർത്താവ് കോമ സ്റ്റേജിൽ ആണെന്നാണ്. തുടർന്ന് ശരീരം തുടച്ചും ഓക്‌സിജൻ നൽകിയും ഗംഗാ ജലം തളിച്ചും ഭർത്താവിനെ പരിപാലിക്കുകയായിരുന്നു കഴിഞ്ഞ 18 കൊല്ലം.

എറണാകുളം മില്‍മ ഓഫീസില്‍ ജോലി വാഗാദാനം ചെയ്ത് തട്ടിപ്പ്; 10 ലക്ഷം രൂപ നഷ്ടമായ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി

ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു വിമലേഷ്. ആദായ നികുതി ഓഫിസിന്റെ അഭ്യർത്ഥന പ്രകാരം കാൻപൂർ പൊലീസ് ദിക്ഷിതിന്റെ വീട് സന്ദർശിച്ചതോടെയാണ് മരണ വിവരം അറിയുന്നത്.

എന്നാൽ ദിക്ഷിത് മരിച്ചിട്ടില്ല, കോമയിലാണെന്നായിരുന്നു ഭാര്യയുടെ വാദം. ഏറെ നേരത്തെ തർക്കത്തിനൊടുവിലാണ് പൊലീസിനൊപ്പം എത്തിയ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ ദിക്ഷിതിനെ പരിശോധിക്കാൻ ഭാര്യ സമ്മതം മൂളിയത്.

തുടർന്ന് ദിക്ഷിതിനെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് എത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറയുന്നു.

Exit mobile version