ഭോപ്പാൽ: 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ വീട് ഇടിച്ചു നിരത്തി. മധ്യപ്രദേശ് സർക്കാരിന്റേതാണ് നടപടി. സംസ്ഥാനത്തെ രേവയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് പേർ കൂടി ചേർന്ന് മാനഭംഗപ്പെടുത്തിയത്. പ്രതികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രതികളിൽ 3 പേരെ പിടികൂടിയത്. പിന്നാലെ ഇവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു. ക്ഷേത്രത്തിലെത്തി മടങ്ങിയ പെൺകുട്ടിയെ സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയെ ആറുപേർ ചേർന്ന് ആക്രമിച്ചശേഷം സമീപത്തെ വനത്തിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വിറകുപുരയിലെ സഞ്ചിയില്‍ കൈയ്യിട്ടപ്പോള്‍ പാമ്പ് കടിയേറ്റു; സ്‌കൂള്‍ പാചകത്തൊഴിലാളിക്ക് ദാരുണമരണം
കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇവർ പിടിയിലായാൽ ഉടനടി ഈ പ്രതികളുടെയും വീട് ഇടിച്ച് നിരത്തുമെന്ന് അധികൃതർ അറിയിക്കുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദിക്കുകയും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടബലാത്സംഗം, ഭീഷൽണിപ്പെടുത്തൽ, പോക്‌സോ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തത്.