ഒരുമിച്ച് ജീവിക്കാൻ തയ്യാറല്ലെന്ന് ശ്രദ്ധ; ജലറ്റിൻ സ്റ്റിക്ക് ഘടിപ്പിച്ചെത്തി ഭാര്യയെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു പിന്നാലെ പൊട്ടിത്തെറി! ദമ്പതികൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ജലറ്റിൻ സ്റ്റിക്ക് ഉപയോഗിച്ച് ഭർത്താവ് ദാരുണമായി കൊലപ്പെടുത്തി. ആരവല്ലി സ്വദേശിയായ ലാല പാഗി (45), ഭാര്യ ശ്രദ്ധ എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം.

പ്രതിയെ പിടികൂടി, പോയ മകനെ തിരിച്ചു കിട്ടില്ലല്ലോ..! അയപ്പന്റെ വിയോഗത്തിൽ ചങ്ക് തകർന്ന് പിതാവ് മാടസ്വാമി

പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനെന്ന പേരിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് ശ്രദ്ധയുടെ വീട്ടിലെത്തിയ ലാല പാഗി, പൊടുന്നനെ ഭാര്യ ശ്രദ്ധയെ പുണരുകയായിരുന്നു. ഭാര്യയെ നെഞ്ചോട് ചേർത്ത് ശക്തമായി ആലിംഗനം ചെയ്തതോടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരും നിമിഷങ്ങൾക്കുള്ളിൽ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി ലാല പാഗിയിൽനിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ.

ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് ശ്രദ്ധ തന്റെ നിലപാട് എടുത്തതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. മീൻപിടിക്കാനായി ഉപയോഗിക്കുന്ന ജലറ്റിൻ സ്റ്റിക്കാണ് പാഗി തന്റെ ശരീരത്തിൽ കെട്ടിവച്ചത്. മീൻപിടിത്തക്കാരുടെ പക്കൽനിന്നും വാങ്ങിയശേഷം ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പിന്നീട് മനസ്സിലാക്കുകയായിരുന്നു. പാഗിയിൽനിന്നും വീട്ടുകാരിൽനിന്നുമുള്ള പീഡനങ്ങൾ സഹിക്കാതെ വന്നപ്പോഴാണ് ശ്രദ്ധ സ്വന്തം വീട്ടിൽ അഭയം പ്രാപിച്ചതെന്നു സഹോദരൻ മൊഴി നൽകി. ഇവർക്ക് 21 വയസ്സുള്ള മകനുണ്ട്.

Exit mobile version