9-ാം ക്ലാസുകാരൻ കാറോടിച്ചു; ജീവൻ നഷ്ടപ്പെട്ടത് വീട്ടിലിരുന്ന നാല് സ്ത്രീകൾക്ക്! കുട്ടിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്

ഹൈദരാബാദ്: ഒൻപതാം ക്ലാസുകാരൻ ഓടിച്ച കാർ ഇടിച്ച് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. കുടിലിൽ ഇരുന്ന സ്ത്രീകളാണ് മരണപ്പെട്ടത്. തെലങ്കാനയിലെ കരിംനഗറിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. സംഭവത്തിൽ കാറോടിച്ച വിദ്യാർത്ഥിയുടെ പിതാവിനെ അറസ്റ്റുചെയ്തു. നരഹത്യയ്ക്ക് കേസ് എടുത്തതായി പോലീസ് അറിയിച്ചു.

രാജ്യത്ത് വധശിക്ഷ കാത്ത് കിടക്കുന്നത് 488 പേര്‍ : പതിനേഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

നിയന്ത്രണം വിട്ട് പാഞ്ഞ കാർ കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് മറിയുകയായിരുന്നു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വാഹനം ഓടിച്ച വിദ്യാർത്ഥി അപകടം നടന്ന ഉടൻ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. പ്രായപൂർത്തിയാവാത്ത വിദ്യാർഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് ഇയാൾക്കെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്.

Exit mobile version