‘ഇനി ഹനുമാനെ കുറിച്ച് മിണ്ടരുത്, ജാതി പറഞ്ഞാല്‍ വന്‍ പ്രക്ഷോഭം ഉണ്ടാകും! മോശ പരാമര്‍ശം നടത്തിയതിന് യോഗി ആദിത്യനാഥും മന്ത്രിമാരും മാപ്പ് പറയണം’ വിമര്‍ശനവുമായി കംപ്യൂട്ടര്‍ ബാബ

ഇനി ഹനുമാനെ കുറിച്ച് മിണ്ടരുതെന്ന അവസാന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഭോപാല്‍: ബിജെപി നേതാക്കളും മറ്റും ഹനുമാന്റെ ജാതി അന്വേഷിച്ചും കായിക ബലം അന്വേഷിച്ചും നടക്കാന്‍ തുടങ്ങിയത് കാലം കുറച്ചായി. പലതരത്തിലുള്ള പരാമര്‍ശങ്ങളാണ് ഹനുമാനെതിരെ നടത്തുന്നത്. ഇതില്‍ എത്രയും പെട്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാം ദേവദാസ് ത്യാഗി രംഗത്തെത്തി.

ഇനി ഹനുമാനെ കുറിച്ച് മിണ്ടരുതെന്ന അവസാന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഹനുമാന്‍ ആദിവാസിയാണെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഇനി ഇത് ആവര്‍ത്തിച്ചാല്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബാബ തുറന്നടിച്ചു. ഹനുമാന്‍ എല്ലാവരുടേതുമാണ്. ഏതെങ്കിലും ജാതിയിലോ ഉപജാതിയിലോ ഗോത്രത്തിലോ പെടുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നര്‍മദാ തീരത്തെ അനധികൃത ഖനനം തടയുമെന്നും ഗോരക്ഷാ പ്രവര്‍ത്തനം തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ബാബ പറഞ്ഞു. മധ്യപ്രദേശിലെ മുന്‍ ബിജെപി സര്‍ക്കാര്‍ സഹമന്ത്രിക്ക് തുല്യമായ പദവി അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാണ് ബാബ പ്രവര്‍ത്തിക്കുന്നത്.

Exit mobile version