മക്കള്‍ മൂന്ന് പേരും ക്രിസ്തുമതം സ്വീകരിച്ചു; ഒരു രൂപ പോലും നല്‍കില്ല, തന്റെ രണ്ടുകോടിയുടെ സമ്പാദ്യം ക്ഷേത്രത്തിന് എഴുതി നല്‍കി 85കാരന്റെ പ്രതികാരം

ചെന്നൈ: മക്കള്‍ മൂന്നു പേരും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതില്‍ മനംനൊന്ത് തന്റെ സ്വത്തുക്കള്‍ ക്ഷേത്രത്തിന് എഴുതി നല്‍കി 85കാരന്റെ പ്രതികാരം. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവില്‍ താമസിക്കുന്ന വേലായുധം ആണ് തന്റെ രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ സംഭാവനയായി നല്‍കിയത്.

ഒരുമിച്ച് ജീവിച്ചത് 11 ദിവസം, ശേഷം വീട്ടിലേയ്ക്ക് പോയ ഭാര്യയ്ക്കായി യുവാവ് കാത്തിരുന്നത് 10 വര്‍ഷം; കാലുപിടിച്ചിട്ടും ഒന്നിക്കാന്‍ സമയമായില്ലെന്ന് യുവതി, ഗതികെട്ട് വിവാഹമോചനം നടി

വേലായുധത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവര്‍ അടുത്തിടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതോടെ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം തന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മക്കള്‍ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് വേലായുധം കടുംകൈ ചെയ്തത്. കുമരകോട്ടം മുരുകന്‍ ക്ഷേത്രത്തിനാണ് സ്വത്തുക്കള്‍ കൈമാറിയത്.

വേലായുധത്തിന്റെ കുടുംബക്ഷേത്രം കൂടിയാണിത്. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് വേലായുധം. 2680 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില. തന്റെ അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കള്‍ക്ക് ഒരു കാരണവശാലും സ്വത്തുക്കള്‍ നല്‍കാനാവില്ലെന്നും വേലായുധം തുറന്നടിച്ചു.

ഇപ്പോഴും രണ്ട് മക്കള്‍ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവര്‍ക്കും ഇവിടെ വേണമെങ്കില്‍ താമസിക്കാമെന്നും വേലായുധം അറിയിച്ചു. എന്നാല്‍ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വില്‍പ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Exit mobile version